Épisodes

  • ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 1
    Feb 10 2026

    ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു.

    എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.

    Afficher plus Afficher moins
    42 min
  • Odyssey-The Real Story of Odyssey & Iliad | Final Part
    Jan 30 2026

    ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യവും, ട്രോയ് സിനിമയും, യഥാർത്ഥ ചരിത്രവും തമ്മിലുള്ള അന്തരവും സാമ്യങ്ങളും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു. ചരിത്രവും മിത്തുകളും ഇഴചേരുന്ന ഈ അത്ഭുത ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.

    Afficher plus Afficher moins
    55 min
  • Odyssey-The Real Story of Odyssey & Iliad | Part (1&2)
    Jan 14 2026

    ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യവും, ട്രോയ് സിനിമയും, യഥാർത്ഥ ചരിത്രവും തമ്മിലുള്ള അന്തരവും സാമ്യങ്ങളും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു. ചരിത്രവും മിത്തുകളും ഇഴചേരുന്ന ഈ അത്ഭുത ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.

    Afficher plus Afficher moins
    1 h et 38 min
  • തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition
    Dec 28 2025

    1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ പാർക്കിന്റെ അവിശ്വസനീയമായ അതിജീവന കഥകൾ.--------------------Videography Dark Breed Pvt Ltd

    Afficher plus Afficher moins
    1 h et 13 min
  • Yochib- The River Cave
    Dec 10 2025

    കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക് യാത്ര തുടങ്ങാം.

    Afficher plus Afficher moins
    48 min
  • Mayan Underworld
    Nov 23 2025

    എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും അതായിരുന്നു. എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. ഈ വാക്കുകൾ നമ്മെ കൊണ്ടുപോകുന്നത് മായൻസ് നിർമ്മിച്ച കൂറ്റൻ പിരമിഡുകളുടെയും, നഗരങ്ങളുടെയും അടിയിലേക്കാണ്. അതെ, മായൻ പ്രപഞ്ചത്തിൽ മറ്റൊരു ലോകം കൂടെയുണ്ട്. ഗുഹകളുടെയും, ഭൂഗർഭനദികളുടെയും ഇരുട്ടിൻ്റെയും മായാ ലോകം.

    Afficher plus Afficher moins
    45 min
  • Turtle Island 3
    Nov 4 2025

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ പിന്നീടാരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു നന്റക്കറ്റിൽ എത്തിച്ചേരുക എന്നത് വില്ല്യം ക്യാരിക്ക് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു. എങ്കിലും തന്നെപ്പോലെ തന്നെ ഇവിടെ അകപ്പെട്ട് പോയെങ്കിലും ഈ ദ്വീപുകളിൽ അവിടുത്തെ ചീഫുമാരുടെ പ്രീതി സമ്പാദിച്ച് മാന്യമായ നിലയിൽ കഴിഞ്ഞുകൂടുന്ന ഡേവിഡ് വിപ്പിയെന്ന മറ്റൊരു അമേരിക്കക്കാരനെ കൂടി കണ്ടതോടെ വില്ല്യം ക്യാരിക്ക് കുറച്ചൊക്കെ ആശ്വാസമായി. ഇതിനിടെ ക്യാപ്റ്റൻ വാൻഡഫോർഡിൻ്റെ ക്ലേ എന്ന കപ്പൽ അവിടെ വന്നുവെങ്കിലും ചരക്കുകളുമായി അത് മനില ക്ക് പോകുന്നതിനാൽ ക്യാരി ഇപ്രാവശ്യം അതിൽ കയറിയില്ല.

    Afficher plus Afficher moins
    33 min
  • Turtle Island 2
    Oct 31 2025

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ പിന്നീടാരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു നന്റക്കറ്റിൽ എത്തിച്ചേരുക എന്നത് വില്ല്യം ക്യാരിക്ക് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു.

    Afficher plus Afficher moins
    33 min